പരലോക വിജയം കൈവരിക്കാന്‍ ശരീഅത്തും ത്വരീഖത്തും അനിവാര്യം

അസ്സലാമു അലൈക്കും,

പരലോക വിജയം കൈവരിക്കാന്‍ ശരീഅത്തും ത്വരീഖത്തും അനിവാര്യമാണ് .
ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും പൂര്‍ത്തീകരണമാണ് നബി( സ ) തങ്ങള്‍ നിര്‍വഹിച്ചത് . രണ്ടിന്റെയും പ്രഭവകേന്ദ്രം ഒന്നുതന്നെയാണ് .

ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം തൗഹീദാണ് . നിസ്കാരവും ഇതര കര്‍മ്മങ്ങളും നിര്‍ബന്ധമാക്കുന്നതിന്റെ മുമ്പ് തൗഹീദ് സ്ഥാപിക്കുക എന്ന പ്രധാന കര്‍ത്തവ്യമാണ് നബി( സ ) തങ്ങള്‍ നിര്‍വഹിച്ചത് . മനുഷ്യന്റെ സകല പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെയടുക്കല്‍ സ്വീകാര്യമാകാന്‍ തൗഹീദ് അനിവാര്യമാണ് .

പള്ളികളും മദ്രസകളും യൂനിവേഴ് സിറ്റികളും മതപണ്ഡിതന്മാരും ധാരാളമുള്ള സമൂഹത്തിലാണ് ശൈഖ് മുഹിയുദ്ധീന്‍ ( റ ) ദീനിന് ജീവന്‍ നല്‍കിയത് . അന്ന് ബാഗ്‌ ദാദില്‍ ദീന്‍ മരിച്ചു കിടക്കുകയായിരുന്നു. തൗഹീദ് ജനഹൃദയങ്ങളില്‍ സ്ഥാപിച്ചാണ് മഹാനവര്‍കള്‍ ദീനിന്‌ ജീവന്‍ നല്‍കിയത് .

ശൈഖ് മുഹിയുദ്ധീന്‍ ( റ ) ബാഗ്‌ ദാദില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്ന് മുസ്‌ലിം ലോകത്ത് നാം നിര്‍വഹിക്കേണ്ടത്.

മതസ്ഥാപനങ്ങളുടെ അഭാവമോ മതപണ്ഡിതരുടെ ശൂന്യതയോ ഇന്നില്ല. മറിച്ച് ഈമാനും തഖ്‌വയുമുള്ള ഹൃദയങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു.

പണ്ഡിതന്മാരും മതസ്ഥാപനങ്ങളും വേണ്ട എന്നല്ല പറയുന്നത് . ഇസ്‌ലാമിന്റെ നിലനില്‍പിന്ന് അവ അനിവാര്യമാണ് . ഉഖ്‌റവിയായ പണ്ഡിതരെ ആദരിക്കലും അനുസരിക്കലും ഓരോ വിശ്വാസിയുടെയും ബാധ്യതയാണ് . വ്യാജപണ്ഡിതരും വ്യാജ ശൈഖുമാരും ഈ ഉമ്മത്തിനെ നാശത്തിലേക്ക് നയിക്കുമെന്ന് നബി( സ ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം വ്യാജ ശൈഖുമാരെ അവഗണിക്കുക. യഥാര്‍ത്ഥ ശൈഖുമാരെയും പണ്ഡിതരെയും അനുസരിക്കുക.